Friday, November 14, 2008

മാനസിക ഭിഷഗ്വരനോട്

നിങ്ങൾ,
എനിക്കജ്ഞാതമാം ലിപികളിലാരോ
കുറിച്ചൊരാ ജനിതകരേഖ തൻ
കഥകളാടുമവൻ തൻ സിരകളിൽ
സ്നേഹത്തിൻ ചുവപ്പും
ഹൃദയത്തിന്നറകളിൽ കാരുണ്യം
വർഷവും വന്യവാസനകൾക്കേറെ
ശാന്തിമന്ത്രം ജപിച്ചു, എന്നുമീ
കലാപ കാഹളം മുഴങ്ങുമീ ഭുമിയിൽ
ഒരിറ്റു ഗംഗതൻ നീർ തെളിച്ചു

നിങ്ങൾ,
അലറുന്ന കടലിനെ സ്നേഹിക്കൂ
മരയനോ, ഉന്മാദമാടും മനസ്സിന്‍
അലകളെ ശമിപ്പിക്കുമരചനോ?
കൊണ്ടുപോയി നീയെന്നെ
യൊരു മോഹനിദ്രതൻ തീരത്തു
വിരല്പിടിചു നടന്നു ഞാൻ
പട്ടുപവാടയും ചാന്ദു പൊട്ടുമായി
കണ്ടുവോ നീയെൻ സ്വപ്നസൌഗന്ധികങ്ങള്‍
എരിഞ്ഞു തീർന്നൊരു തീരം
ചുട്ടു പൊളളുന്നു അന്നു നീ
"യെൻ നെറുകയിൽ കണ്ണീർകിരീടമായി
തന്നൊരു മുത്തവും"

ദ്രവ്യങ്ങളുടെ കെട്ടുകാഴ്ചകൾക്കപ്പുറം
ആസുരഭാവങളെ മനുഷ്യനാക്കുവാൻ
നിലനിൽക്കുക എന്നും
നിലനിൽക്കുക

Sunday, November 9, 2008

ചുമര്‍ ദൈവം

കുട്ടിക്കാലത്ത് അമ്മയെന്നെ
ചുമരിന്നരുകിൽ കിടത്തി ഉറക്കുമായിരുന്നു
അങ്ങിനെ ചുമരിനെ ഞാൻ സ്നേഹിക്കാൻ തുടങ്ങി
വെളളപൂശിയ ചുമർ എന്റെ അമ്മയായി

പിന്നെ
ഞാൻ പ്രണയിക്കുന്ന കാലം
ചുമരിൽ കവിൾചേർത്തു ഞാനുറങ്ങി
ഞാൻ ചുമരിന്റെ പ്രണയിനിയായി

വിവാഹത്തിനു ശേഷം
ചുമരിനും ഭർത്താവിനും
ഇടയിൽ ഞാൻ

പിന്നെ നാളുകൾക്കു േശഷം
ഞാനും ചുമരും മാത്രം
ചുമരെന്നെ നെഞ്ചിൽ ചേർത്തു
തണുത്ത സ്പർശം എന്നെയുറക്കി
ചുമരിന്റെ അജീവ സാന്നിധ്യം
എനിക്കു അഭയമായി
സാന്ത്വനമായി, ദൈവമായി

എനിക്കു ചുറ്റും ചുമരുകൾ
മുകളിൾ ആകാശത്തിന്റെ
ഒരു തുണ്ടിൽ നക്ഷത്രങ്ങള്‍
കണ്ടു ഉറങ്ങട്ടെ